പ്രവാസികളെയും അവരുടെ ജീവിതവും അവരനുഭവിക്കുന്ന ക്ലേശങ്ങളും മലയാളികൾ ഒരുപാട് തവണ അഭ്രപാളിയിൽ കണ്ടിട്ടുള്ളതാണ് … അത്തരം സിനിമകളെയും ജീവസുറ്റ കഥാപത്രങ്ങളെയും മലയാളികൾ എപ്പൊഴും ഇരുകൈ നീട്ടി സ്വീകരിച്ചിട്ടേയുള്ളു. ഡയമണ്ട് നെക്‌ളേസ് ,അറബിക്കഥ , ജേക്കബിന്റെ സ്വർഗ്ഗരാജ്യം , ആടുജീവിതം , ടേക്ക് ഓഫ് , ആയിഷ … അങ്ങിനെ മലയാളി പ്രേക്ഷകർ സ്വീകരിച്ച പ്രവാസി പ്രമേയ സിനിമകൾ നിരവധിയാണ് . നിവിൻ പോളിയും ദുൽഖറും ഫഹദും കുഞ്ചാക്കോയും ശ്രീനിവാസനും ഇന്ദ്രജിത്തും പ്രിത്വിരാജുവും മഞ്ജു വാരിയരും അങ്ങിനെ പുതിയ തലമുറ വളരെ ശ്രദ്ധേയമായ പ്രവാസി പ്രമേയങ്ങളിലൂടെ തങ്ങളുടെ അഭിനയ മികവ് തെളിയിച്ചതും വളരെ മികച്ചതും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കാമ്പുള്ള കഥാസന്നർഭങ്ങളും ഇത്തരം സിനിമകളിലൂടെ നമുക്കു ലഭിച്ചുട്ടുണ്ട്.
ഈ നിരയിലേക്ക് ഇതാ മലയാളത്തിൽ നിന്നും വീണ്ടുമൊരു താരം … ആസിഫ് അലി..! ഒപ്പം ദീപക് പരമ്പൊളും ദിവ്യ പ്രഭയും തങ്ങളുടെ ഏറ്റവും പുതിയ റിലീസ് ആയ സർകിട്ടിലൂടെ മലയാളിക്ക് കിട്ടിയിരിക്കുകയാണ് ..!
സംവിധായകനും എഴുത്തുകാരനും നിർമാതാവും അങ്ങിനെ സിനിമയുടെ വ്യത്യസ്ത മേഖലകളിൽ തന്റേതായ സാന്നിധ്യം അറിയിച്ച തമാർ ആണ് സർകീട് എന്ന സിനിമയുടെ സംവിധായകൻ . ഒറ്റ നോട്ടത്തിൽ നല്ലൊരു കൊച്ചു സിനിമ .. ഒരു സാധാരണ പ്രവാസി കുടുംബം .. ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ ജോലി ചെയ്യുന്ന ഭർത്താവും നേഴ്സ് ആയി ജോലി നോക്കുന്ന ഭാര്യയും ഒരു മകനും ചുരുക്കം ചില കൂട്ടുകാരും … ജോലിയൊന്നും ആകാതെ വിസിറ്റ വിസ തീരാറാകുന്നതിന്റെ ടെൻഷനിൽ ഒരു ജോലിക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി സദാ നാട്ടിലെ ഉമ്മയെ പറ്റി ആദി കൊള്ളുന്ന ആമിർ ..
ഹൈപ്പർ ആക്റ്റീവ് എന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന മകന്റെ ഭാഗം ചെയ്ത ഓർഹൻ ഹൈദർ എന്ന കൊച്ചു മിടുക്കൻ അവന്റെ ചെറിയ ചെറിയ മാനറിസങ്ങളിലൂടെ നമ്മളെയൊക്കെ ചിന്തിപ്പിച്ചു … മക്കളെ വളർത്തുന്ന മാതാപിതാക്കൾക്ക് കരുതലിന്റെയും ക്ഷമയുടെയും പ്രാധാന്യം കൃത്യമായി ആ കൊച്ചു മിടുക്കന്റെ അഭിനയമികവിലൂടെ മനസിലാക്കാൻ സാധിക്കുന്ന വിധം ചിട്ടയായി അവതരിപ്പിച്ച ഒരു കൊച്ചു നല്ല സിനിമ … സർകീട് !!
ചെറിയ ഒരു പ്ലോട്ട് …വളരെ കുറച്ചു കഥാപത്രങ്ങൾ … അത്രതന്നെ ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ലാതെ വീണ്ടും ഒരു പ്രവാസി കഥ .. രണ്ടോ മൂന്നോ സീനിൽ മാത്രം വന്ന ഹോട്ടൽ ഉടമയായ മനുഷ്യനും , ഒറ്റ സീനിൽ മാത്രം വന്ന അബുദാബി പോലീസുകാരനും , രണ്ടോ മൂന്നോ കൊച്ചു സീനുകളിൽ വന്ന ലബോർ ക്യാമ്പ് താമസക്കാരും ഇപ്പോഴും സഹായവുമായി ഏത് നേരത്തും ഒരു ഫോണിന്റെ അങ്ങേ തലക്കൽ സദാ ഉണ്ടാകുന്ന ഇൻഫ്ലുൻസർ ചങ്ങാതി .. അങ്ങിനെ വളരെ ചെറിയ റോളുകളിൽ വന്ന പലരും നമ്മെ മനുഷ്യത്വത്തെയും കാരുണ്യത്തെയും കരുതലിന്റെയും ഒക്കെ നന്നായി ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് സർകിട്ടിൽ ..!!
സിനിമ കഴിഞ്ഞപ്പോൾ കുറച്ചു കാര്യങ്ങൾ ചോദ്യങ്ങളായി മനസ്സിൽ കേറി വന്നു… ഈ സിനിമയിൽ ആസിഫ് അലി തന്നെ വേണമായിരുന്നോ …? കിഷ്കിന്താകാണ്ഡവും , തലവനും , രേഖാചിത്രവും ഒക്കെ ആയി നല്ല രീതിയിൽ ഒരു മിനിമം ഗ്യാരണ്ടി ഉള്ള നായകൻ എന്ന നിലയിൽ ആസിഫ് അലി ഇങ്ങനൊരു സിനിമ ചെയ്യണായിരുന്നോ …എന്ന ചിന്തയായിരുന്നു ഇങ്ങനൊരു ചോദ്യത്തിനാധാരമായിരുന്നത്.പിന്നെ ഈ സിനിമയിൽ വന്നു പോയ ചില നിമിഷങ്ങൾ .. അവ തന്നെയായിരുന്നു ആ ചോദ്യങ്ങൾക്കുത്തരമായി പിന്നീട് മനസ്സിൽ ഉറച്ചു നിന്നതും.
സിനിമയിൽ മമ്മൂക്ക വിതുമ്പിയാൽ ഒപ്പം വിതുമ്പുന്ന മലയാളികളെ ഞാൻ കണ്ടിട്ടുണ്ട് അതുപോലെ തന്നെ അക്കൂട്ടത്തിൽ ഒരുപ്പാട് നടന്മാരും നമുക്കുണ്ട് .. ആ നിരയിലേക്ക് ആസിഫ് അലിയും കൂടി… സർകിട്ടിലൂടെ അക്കാര്യം അടിവരയിട്ടു പറയാം.
ഇനിയും ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ഇനിയും ആസിഫ് അലി പകർന്നാട്ടം തുടരട്ടെ എന്ന് മാത്രം ആശംസിച്ചുകൊണ്ട് …
VV